മലപ്പുറത്തെ കന്മനത്തായിരുന്നു അമ്മവീട്. ധാരാളം അംഗങ്ങളുള്ള വലിയ കുടുംബം. നിത്യം ചാണകം മെഴുകുന്ന മുറ്റം. ഒരുഭാഗത്ത് കാലിത്തൊഴുത്ത്. സർപ്പക്കാവ്... അങ്ങനെ അസ്സൽ ഹിന്ദു വീട്. എന്നാൽ അയൽവാസികളെല്ലാം മുസ്ലിംകൾ ആയിരുന്നു. പേരിനു തൊട്ടുതാഴേ കാണുന്ന ഈ മതം പറച്ചിൽ എസ് എസ് എൽ സി ബുക്കിലെ മൂന്നാമത്തെ കോളത്തിൽ മാത്രമേ കാണൂ. പെരുന്നാളും ഓണവും ക്രിസ്‌തസുമെല്ലാം ഞങ്ങൾ ആർഭാഢത്തോടെ ആഘോഷിക്കും.
രാവിലെ എഴുന്നേറ്റപ്പോൾ സമയം 8 മണി, പണിപ്പാളി. എന്നിട്ടും തീരുമാനത്തിൽ മാറ്റമില്ലാതെ നോമ്പെടുക്കാൻ തന്നെ തീരുമാനം. പക്ഷെ വിശപ്പ് മുത്ത് കണ്ണടഞ്ഞപ്പോൾ പത്തുമണിക്കുതന്നെ വെള്ളം കുടിച്ച് എല്ലാം നിർത്തി. നോമ്പിനോട് വിടവാങ്ങി. ആദ്യശ്രമം പാളി. ഇന്നും 30 നോമ്പെടുക്കുന്നവരെ കാണുമ്പോൾ എനിക്ക് അവരോട് ബഹുമാനമാണ്. അപാര കൺട്രോളുള്ള പഹയന്മാർ
ഇസ്ലാമിനെ ഒരു രാഷ്ട്രീയ മാതൃകയായി കാണുന്നില്ലെങ്കിലും സ്വകാര്യ സ്വത്തിനെയും സാമ്പത്തിക വ്യവസ്ഥയെയും കുറിച്ചുള്ള ഇസ്ലാമിക സങ്കല്‍പ്പനങ്ങള്‍ കമ്യൂണിസ്റ്റു് വീക്ഷണങ്ങളുമായി എവിടെയൊക്കെയാണ് യോജിച്ചു പോകുന്നതെന്ന അർത്ഥവത്തായ നിരീക്ഷണങ്ങൾ മാർക്സ് നടത്തുന്നുണ്ട്. ഖുർആനിൻ്റെ പൗരോഹിത്യ വിരുദ്ധ സമീപനവും സാമൂഹ്യ സമത്വത്തെ സംബന്ധിച്ച വിഭാവനങ്ങളുമാണ് മാർക്സിൽ താല്പര്യമുണർത്തിയത്
ദാരിദ്ര്യത്തിന്റെ അങ്ങേയറ്റമായിരുന്നു 63 വർഷത്തെ ആ ഭൗതികജീവിതം. എത്രത്തോളമെന്നാൽ, അവരുടെ മുമ്പോ ശേഷമോ അത്തരത്തിലൊരു ദാരിദ്ര്യം ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ലെന്ന് ജീവചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. അന്ത്യമായപ്പോൾ പരിശുദ്ധ ശരീരത്തിലേക്ക് വെളിച്ചം കാണാൻ അയൽവാസിയുടെ പക്കൽനിന്ന് എണ്ണ വായ്പ വാങ്ങുകയായിരുന്നെന്നും ചരിത്രം രേഖപ്പെടുത്തുന്നു. വീട്ടിൽ ദിവസങ്ങളോളം അടുപ്പിൽ തീ പുകയാറുണ്ടായിരുന്നില്ല. വയറിൽ കല്ലു കെട്ടി നടക്കുമായിരുന്നു. ആയിഷാബീവി പറയുന്നു: 'നബിതിരുമേനിയുടെ ജീവിതകാലത്ത് ആകെ മൂന്നു ദിവസം പോലും അവിടുന്ന് ഗോതമ്പുറൊട്ടി വയറുനിറയെ കഴിച്ചിട്ടില്ല'.
ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈദുല്‍ ഫിതര്‍ (ചെറിയ പെരുന്നാള്‍) ആശംസകള്‍ നേര്‍ന്നു. ഇന്നും നാളെയും അവശ്യ സാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 മണിവരെ തുറക്കാന്‍ അനുവദിക്കും